മാറ്റത്തിന്റെ അലകളുയർത്തി തപസ്യ സർഗ്ഗവസന്തം സാഹിത്യ സംഗമം
------------
തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച സർഗ്ഗവസന്തം സാഹിത്യ സംഗമം മലയാള സാഹിത്യലോകത്ത് പുതിയ ഭാവുകത്വത്തിന്റെ അലകളുയർത്തുന്നതായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേർന്ന നാല്പതോളം കവികളും കഥാകൃത്തുക്കളും ചേർപ്പ് തുഞ്ചൻ സ്മൃതിവനത്തിലൊത്തു ചേർന്നപ്പോൾ കടുത്ത വേനൽച്ചൂടിലും കവിതയുടെ പെരുമഴപെയ്തു. മലയാള സാഹിത്യത്തിന്റെ നവ ഭാവുകത്വം തുഞ്ചത്താചാര്യന്റെ ഭാഷാപാരമ്പര്യത്തിലഭിമാനിക്കുന്നതും, പ്രാചീന ആധുനിക കവിത്രയങ്ങളുടെയും, ആധുനികതയുടെയും, ശക്തമായ ആശയാവിഷ്കാരത്തിന്റെയും പാത പിൻതുടരുന്നതുമാണ് എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു സാഹിത്യ സംഗമം. ദേശീയതയെ തള്ളിപ്പറയുന്നതും, ഭാരതീയവും കേരളീയവുമായ സാംസ്കാരിക ബിംബങ്ങളെ അവഹേളിക്കുന്നതുമാണ് പുരോഗമനമെന്നും, ആധുനിക കവിതയെന്നുമുള്ള ഭരണകൂടം നട്ടുവളർത്തുന്ന ചില കവിനാട്യക്കാരുടെ ജല്പനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു സാഹിത്യ സംഗമത്തിൽ അവതരിപ്പിക്കപ്പെട്ട കവിതകൾ. മലയാള സാഹിത്യ ലോകത്ത് വളർന്നുവരുന്ന കവികളും, കഥാകൃത്തുക്കളും തപസ്യ കലാസാഹിത്യവേദിയോടൊപ്പം ദേശീയതയുടെയും, മാനവികതയുടെയും വക്താക്കളാണെന്നും, മനുഷ്യന്റെ തലകൊയ്യുന്ന അക്രമരാഷ്ട്രീയത്തിന്റെയും, അന്നം വിളയിക്കുന്ന കർഷകനെ വയലേലകളിൽ നിന്നും കുടിയിറക്കുന്ന ഭരണകൂട ഭീകരതയുടെ ചൊൽപ്പടിക്കുനിൽക്കുന്നവരല്ലെന്നുമുള്ള സാഹിത്യലോകത്തിന്റെ നയവ്യതിയാന വിളംബരം കൂടിയായിരുന്നു സർഗ്ഗവസന്തം സാഹിത്യ സംഗമം. തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ സ്ഥാപിക്കപ്പെട്ട തുഞ്ചത്ത് എഴുത്തച്ഛന്റെ ശില്പത്തിനു മുന്നിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ സംഗമം പ്രശസ്ത നോവലിസ്റ്റ് ഗംഗാധരൻ ചെങ്ങാലൂർ ഉൽഘാടനം ചെയ്തു. തപസ്യ തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ് ആമുഖ ഭാഷണവും, ജില്ലാ സംഘടനാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കവികളായ കാശിനാഥൻ പത്തനം തിട്ട, ഷീന ഹരി വയനാട്, ഉണ്ണികൃഷ്ണൻ കീച്ചേരി, ജയേഷ് പായം കണ്ണൂർ, സുമതിക്കുട്ടി, അജിത രാജൻ, ഷാജു കളപ്പുരയ്ക്കൽ തൃശൂർ തുടങ്ങിയ നാല്പതോളം കവികൾ കവിതകൾ അവതരിപ്പിച്ചു.
------------
തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച സർഗ്ഗവസന്തം സാഹിത്യ സംഗമം മലയാള സാഹിത്യലോകത്ത് പുതിയ ഭാവുകത്വത്തിന്റെ അലകളുയർത്തുന്നതായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേർന്ന നാല്പതോളം കവികളും കഥാകൃത്തുക്കളും ചേർപ്പ് തുഞ്ചൻ സ്മൃതിവനത്തിലൊത്തു ചേർന്നപ്പോൾ കടുത്ത വേനൽച്ചൂടിലും കവിതയുടെ പെരുമഴപെയ്തു. മലയാള സാഹിത്യത്തിന്റെ നവ ഭാവുകത്വം തുഞ്ചത്താചാര്യന്റെ ഭാഷാപാരമ്പര്യത്തിലഭിമാനിക്കുന്നതും, പ്രാചീന ആധുനിക കവിത്രയങ്ങളുടെയും, ആധുനികതയുടെയും, ശക്തമായ ആശയാവിഷ്കാരത്തിന്റെയും പാത പിൻതുടരുന്നതുമാണ് എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു സാഹിത്യ സംഗമം. ദേശീയതയെ തള്ളിപ്പറയുന്നതും, ഭാരതീയവും കേരളീയവുമായ സാംസ്കാരിക ബിംബങ്ങളെ അവഹേളിക്കുന്നതുമാണ് പുരോഗമനമെന്നും, ആധുനിക കവിതയെന്നുമുള്ള ഭരണകൂടം നട്ടുവളർത്തുന്ന ചില കവിനാട്യക്കാരുടെ ജല്പനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു സാഹിത്യ സംഗമത്തിൽ അവതരിപ്പിക്കപ്പെട്ട കവിതകൾ. മലയാള സാഹിത്യ ലോകത്ത് വളർന്നുവരുന്ന കവികളും, കഥാകൃത്തുക്കളും തപസ്യ കലാസാഹിത്യവേദിയോടൊപ്പം ദേശീയതയുടെയും, മാനവികതയുടെയും വക്താക്കളാണെന്നും, മനുഷ്യന്റെ തലകൊയ്യുന്ന അക്രമരാഷ്ട്രീയത്തിന്റെയും, അന്നം വിളയിക്കുന്ന കർഷകനെ വയലേലകളിൽ നിന്നും കുടിയിറക്കുന്ന ഭരണകൂട ഭീകരതയുടെ ചൊൽപ്പടിക്കുനിൽക്കുന്നവരല്ലെന്നുമുള്ള സാഹിത്യലോകത്തിന്റെ നയവ്യതിയാന വിളംബരം കൂടിയായിരുന്നു സർഗ്ഗവസന്തം സാഹിത്യ സംഗമം. തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ സ്ഥാപിക്കപ്പെട്ട തുഞ്ചത്ത് എഴുത്തച്ഛന്റെ ശില്പത്തിനു മുന്നിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ സംഗമം പ്രശസ്ത നോവലിസ്റ്റ് ഗംഗാധരൻ ചെങ്ങാലൂർ ഉൽഘാടനം ചെയ്തു. തപസ്യ തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ് ആമുഖ ഭാഷണവും, ജില്ലാ സംഘടനാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കവികളായ കാശിനാഥൻ പത്തനം തിട്ട, ഷീന ഹരി വയനാട്, ഉണ്ണികൃഷ്ണൻ കീച്ചേരി, ജയേഷ് പായം കണ്ണൂർ, സുമതിക്കുട്ടി, അജിത രാജൻ, ഷാജു കളപ്പുരയ്ക്കൽ തൃശൂർ തുടങ്ങിയ നാല്പതോളം കവികൾ കവിതകൾ അവതരിപ്പിച്ചു.
No comments:
Post a Comment