![]() |
| കെ.ബി. മധുസൂദനൻ |
കാത്തിരിപ്പ്
ഒരു ചെറു നാളമായ്, പന്തമായ്, ഗോളമായ്
കത്തി പ്രകാശിക്കുവാനായ് കൊതിച്ചു ഞാൻ
എൻമനക്കാമ്പിൽനിന്നൂർജoവലിച്ചുകൊണ്ട- മ്പരംപോൽവ്യാപ്തമാകാൻകൊതിച്ചു ഞാൻ '
ദിക്കാകയൊക്കെപ്പരതിയെൻ ദൃഷ്ടികൾ
ദൃഷ്ടാന്ത മെത്രയാണെത്രയെന്നോതുവാൻ
നാടും നഗരവും ചുറ്റിയീ ധിഷ്ണയും
ദീർഘമായ് തർക്കിച്ചു തെറ്റും ശരികളും
വേറിട്ട ശബ്ദം ഉയിർക്കൊണ്ടിതെന്നുളളി-
ലിക്കാല മക്കലികാലമെന്നോർക്കണo
നല്ലതേ നല്ലതേ ചെയ്െതന്നിരിക്കിലും
നല്ലതല്ലെന്നുവരുത്തുവാനാളുകൾ
നാളം കണക്കെത്തെളിയാൻ കൊതിക്കവെ
തോയം തളിച്ചങ്ങണയ്ക്കുവാനാളുകൾ
വേണ്ട വേണ്ടിത്തരം ബുദ്ധിമോശം വേണ്ട
കാത്തിരിക്കിന്നിനിക്കാലം വരുന്നേരം.
തീർക്ക പടച്ചട്ടനല്ലതെന്നാകിലോ
ബുദ്ധിയും ചിന്തയും തീഷ്ണമായ് ചാലിക്ക
നേർവഴിക്കായ് നടക്ക, നടക്കയീ തീയിൽ
സ്വയം ചുട്ടുപൊള്ളിത്തിളയ്ക്കുക.
കെ.ബി. മധുസൂദനൻ

No comments:
Post a Comment