ഏട്ടൻ
എന്നുമെനിക്കെൻ്റെ ഏട്ടനായീ,
നന്മ പകരുന്ന വെൺമയായീ,
ഈ വഴിത്താരയിൽ സ്നേഹമായീ,
നിത്യം ജ്വലിക്കുന്ന ദീപമായീ.
എന്നുള്ളിലെന്നും നിറയുന്ന കുഞ്ഞിളം
തെന്നലെൻ ഏട്ടന്റെ രൂപമല്ലോ.
മെല്ലെ മറഞ്ഞൊരാ ബാല്യമല്ലോ..
സന്ധ്യക്കുകത്തും നിലവിളക്കിൻമുന്നിൽ
നാമം ജപിച്ചൊരാ നാളുകളും.
അമ്മതൻചാരെ കിടക്കുവാൻ നാം ചെയ്ത
കൊച്ചുപിണക്കവുമോർമ്മയുണ്ടോ...
ഇനിയൊരു കാലത്തും നമ്മെത്തിരഞ്ഞൊരാ,
കാലങ്ങൾ ഈ മണ്ണിൽ വന്നിടില്ല.
ഇനിയെത്ര കാലം കൊതിച്ചാലുമാബാല്യം, മാമ്പഴക്കാലമായ് വന്നിടില്ല.
എന്തിനോ മോഹിച്ചു പോകുന്നു ഞാനാ,
ഓർമ്മതൻ ഊഞ്ഞാലിൽ വീണ്ടുമാടാൻ..
- ശ്രീദേവി സുനിൽ

ഇഷ്ടം
ReplyDelete