Monday, September 18, 2017

ശ്രാദ്ധം - കവിത - അജിത രാജൻ


ചീന്തിലയിൽ
അരിയും, എള്ളും, പൂവുമായ്
ബലിപിണ്ഡമർപ്പിക്കുമ്പോൾ
പഞ്ചാക്ഷരി ,
ത്രിമൂർത്തീനാമജപങ്ങളാലെ
മൺമറഞ്ഞ പ്രിയപ്പെട്ട ആത്മാ വിന്
ബലിതർപ്പണം.
മനസ്സിൽ
വിശ്വാസത്തിന്റെ മണൽപരപ്പിൽ
മറ്റൊരു ചീന്തില യിൽ
സ്നേഹാനുഭവങ്ങളുടെ
ഊഷ്മള ഓർമ്മയിൽ
ഹൃദയം കൊണ്ടുള്ള ആദരവിൽ
ബലിപിണ്ഡമർപ്പിച്ച് പ്രണമിക്കുന്നു.
അച്ഛട്ടായും ആണ്ടിലൊരിക്കലല്ലല്ലോ
ഞാനോർമ്മിക്കുന്നത്.
പോയകാലത്തിന്റെ തെളിനീർ ചാലിലൂടെ
ആസാമീപ്യം,
നിശബ്ദയിലെ മൗനം പോലെ
എനിക്കു സുതാര്യമായിരുന്നു.
എന്നിലൂടെ ഊളിയിട്ട്
കണ്ടെടുക്കുന്ന കനൽപൊട്ടുകൾ
തല്ലിക്കെടുത്തി,
നെറുകയിൽ തലോടി
കണ്ണുകളിലുമ്മ വെച്ചെന്നെ
ആശ്വസിപ്പിക്കാനായിരുന്നെങ്കിൽ
കാത്തിരിക്കുന്ന
എന്റെ ബലിക്കാക്കയ്ക്ക് .

No comments:

Post a Comment