അമ്മ
ഗർഭപാത്രത്തിൻ
വടക്കെ ധ്രുവത്തിലൊ-
ന്നാഞ്ഞു ചവിട്ടി
പ്പുറത്തക്കുവന്ന നാം
ഓരോ അണുവിലും
സ്നേഹവാത്സല്യങ്ങൾ
അല്ലാതെയൊന്നും
നിറച്ചുവെക്കാത്തവൾ
ഏതോ നിശ്ശബ്ദമാം
തീവ്ര ദുഃഖത്തിന്റെ
ഓരം പിടിച്ചു
കിതപ്പടക്കിക്കൊണ്ടു
ചോറൂട്ടി താരാട്ടി
നേർവഴി തെറ്റാതെ
മുന്നോട്ടു പോകുവാൻ
ഊർജ്ജം പകർന്നവൾ
കാലചക്രത്തിൻ
കറുത്ത പക്ഷത്തിലെ
കാലൊച്ച കേൾക്കുവാൻ
വെമ്പുന്ന നാൾകളിൽ
ഒന്നോടിയെത്താൻ
അരികിലിരിക്കുവാൻ
നേരവും നേരും
നെറിയുമുണ്ടാകണം
- സുധീർ

No comments:
Post a Comment