ഡോക്ടർ സംഗീത് രവീന്ദ്രൻ രചിച്ച രണ്ട് കവിതകൾ വായിക്കാം.
______________________________
ദഹിച്ചലിയണമെന്നുണ്ട്
ഉള്ളിൽ അലിയാതിരിക്കുന്നതാം
ജീവിത വിഭവങ്ങളാകവേ.
നീ നശിപ്പ് കുടിച്ചിരിക്കുമ്പോൾ അതേ കൈയ്പ്പ് പാളിയിൽ നുണഞ്ഞിരുന്നു
ഞാനെന്നാരറിവൂ നീയല്ലാതെ ..
ഓർമയിൽ കെട്ടിയാടിയ
ഊഞ്ഞാലിൻ ചരടുകൾ പൊട്ടിവീണതിൻ
ജീവിത പരുക്കായ് ഞാൻ
വേച്ചു വേച്ചു നടക്കുന്നൂ.
കരളുകയാണല്ലോ നിൻ
അദൃശ്യ സാന്നിധ്യങ്ങൾ
ഇളം കാറ്റേ കരുതലേ....
_______________________________
ദു:ഖം കുടിച്ച്
തടിച്ചതിനാലിന്നും
ദു:ഖമാണുള്ളം
നിറയ്ക്കുന്നതിപ്പോഴും .
ഓർമകളെന്നും
ഇരുണ്ടതേയുളളൂ
ജീവിതമെന്നും
നിഴൽ നിറം പൂണ്ടതും.
ചരിത്രം വിളമ്പും
കയ്പും നുണഞ്ഞിനി
ദുഖ പതാകയായ്
കരിങ്കറുപ്പായ് തുടരണോ ?
ക്ലേശം നിരന്തരം
കരിങ്കൊടി വീശുന്നു
ജീവിതം ആടിക്കളിക്കുന്നു
കാറ്റായ് ചുഴലിയായ്
നോവിൻ കൂട്ടിലെ
വൻവരങ്ങൾ വീഴുന്നു
സ്വപ്ന തളിർപ്പുകൾ
റാഞ്ചിപ്പറക്കുന്നൂ.
എന്നും കെട്ടിരിക്കുന്ന
വീട്ടു വിളക്കുകൾ
കരിന്തിരിയാളിയ
മുഖനെടുവീർപ്പുകൾ.
നന്മ മരിക്കാത്ത നാമ്പിൽ
ഇതൾ പൂക്കളായ്
കിനാവ് വിരിയും
നാൾ വരും നേരമേ
സ്നേഹം വിലങ്ങിയ
നെഞ്ചിൻ നടുവിലായ്
ജീവിതം ആഞ്ഞ് ആഞ്ഞ്
അമർത്തട്ടെ പ്രേമമേ...



No comments:
Post a Comment