വർണ്ണ മീനുകൾക്ക്
പുഴയുടെ ആഴമറിയില്ല.
ഓളങ്ങളിൽ നീന്തി
ഊയലാടിത്തിമർക്കുന്ന
കൂട്ടരെ അറിയില്ല.
കൂട് തുറക്കുമ്പോൾ
ലോകം പുതുതായി
പിറന്ന് വീഴുന്നു
ക്ഷണിക നേരമീ കാഴ്ച.
ഒരേ ആവർത്തനം,
പകലിനും രാത്രിയ്ക്കും ഒരേ നിറം.
കുതിച്ച് ചാടാതെ
കുലംകുത്തി മറിയാതെ
പുതിയ കുലമഹിമ ഞങ്ങൾ
പഠിച്ച് കൊണ്ടേയിരിക്കുന്നു.
ഒന്നുറപ്പ് ,
കാഴ്ചകളുടെ വർണപ്പൊലിമയിൽ
ഞങ്ങൾ -
തീൻമേശ ദുരന്തങ്ങളായ്
എത്തപ്പെടുന്നില്ല.

No comments:
Post a Comment