നീ ഇഷ്ടപ്പെടാതെ പോയ
എന്റെ
പെൺ തത്വത്തിനെ
ഞാൻ ഒറ്റയാത്തി എന്ന്
ഓമന പേരിട്ട് വിളിക്കും.
കൂട്ടത്തിൽപ്പെടാതെ
ഭൂതകാലത്തിന്റെ മണൽക്കുഴികളിലേക്ക്
കുഴിയാനക്കാലുകളിൽ
ഒരു യാത്രക്ക് തുടക്കമിടും.
എന്റെ പരിണാമ ചക്രത്തിന്റെ ജനിതക നിയന്ത്രിതാവ്
അപ്പോഴും നീ തന്നെയായിരിക്കും!
മറന്നു പോയ വേരുകൾ
നീ കുഴിച്ചെടുക്കുമ്പോൾ
ഞാൻ എന്റെ പേര് തിന്ന് തീർക്കും!
നീയെന്റെ പേര് വിളിക്കരുതെന്ന്
പേരില്ലായ്മയുടെ ന്യായം നിരത്തുമ്പോൾ
നീ പുതിയൊരു
പേര് തേടും.
സമജാതമായതിനെ തിരഞ്ഞ്
ഒരൊറ്റയാത്തി
അലഞ്ഞു തിരിയും!
🔸🔹🔸🔹🔸🔹
*ഷാലു ജോമോൻ*
എന്റെ
പെൺ തത്വത്തിനെ
ഞാൻ ഒറ്റയാത്തി എന്ന്
ഓമന പേരിട്ട് വിളിക്കും.
കൂട്ടത്തിൽപ്പെടാതെ
ഭൂതകാലത്തിന്റെ മണൽക്കുഴികളിലേക്ക്
കുഴിയാനക്കാലുകളിൽ
ഒരു യാത്രക്ക് തുടക്കമിടും.
എന്റെ പരിണാമ ചക്രത്തിന്റെ ജനിതക നിയന്ത്രിതാവ്
അപ്പോഴും നീ തന്നെയായിരിക്കും!
മറന്നു പോയ വേരുകൾ
നീ കുഴിച്ചെടുക്കുമ്പോൾ
ഞാൻ എന്റെ പേര് തിന്ന് തീർക്കും!
നീയെന്റെ പേര് വിളിക്കരുതെന്ന്
പേരില്ലായ്മയുടെ ന്യായം നിരത്തുമ്പോൾ
നീ പുതിയൊരു
പേര് തേടും.
സമജാതമായതിനെ തിരഞ്ഞ്
ഒരൊറ്റയാത്തി
അലഞ്ഞു തിരിയും!
🔸🔹🔸🔹🔸🔹
*ഷാലു ജോമോൻ*
No comments:
Post a Comment