Saturday, May 27, 2017

തപസ്യ - സാഹിത്യ ശില്പശാല - കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രചന

ജ്യോതിരാജ് തെക്കൂട്ട്
ആംബുല൯സുകളും കരയാറുണ്ട്
            ......................
      ഒരു ഫോൺകോൾ മതി എനിക്കവിടെയെത്താ൯.തലയറ്റയുടലും,ചിന്നിച്ചിതറിയശരീരഭാഗങ്ങളുമായി മരണവെപ്രാളത്തോടെയലറിവിളിച്ച് തിരിച്ചുപായുമ്പോൾ ഈശ്വരാ......ഒന്നുംസംഭവിക്കരുതേയെന്നു പ്രാ൪ത്ഥിക്കാറുണ്ട്.നിലവിളികളുടെമഹാപ്രളയത്തിലും കരയാതിരിക്കാ൯ പാടുപ്പെടാറുണ്ട്.
        തണുത്തുറഞ്ഞൊരു വെളുപ്പാ൯ക്കാലത്തായിരുന്നു ആ വിളിവന്നത്.ആമ്പല്ലൂ൪ ടോൾപ്ലാസക്കടുത്ത് ചരക്കുലോറിയും,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തക൪ന്നകാറിലുണ്ടായിരുന്ന ആറുപേരിലഞ്ചുപേരും തൽക്ഷണം മരണപ്പെട്ടു.ശേഷിക്കുന്നതൊരു കുരുന്നുജീവന്റെ പതിഞ്ഞ ഹൃദയമിടിപ്പ്മാത്രമായിരുന്നു.
       വാരിയെടുത്തു മടിത്തട്ടിൽ കിടത്തിയപ്പോൾ അന്നാദ്യമായി ഹൃദയംനൊന്തുവിലപിച്ചു. വാവിട്ടു കരഞ്ഞു. മാറുചുരന്നപ്പോൾ മതിവരുവോളം കുഞ്ഞിനെ പാലൂട്ടി.
       ഒടുവിലെന്റെ നിഴലിൽനിന്നുമകന്ന്പോകുന്ന മാലാഖകുഞ്ഞിനെ വാത്സല്യത്തോടെ നോക്കിനിന്നു.
          ....................

No comments:

Post a Comment