കായൽത്തെന്നലിൽ
ഉലഞ്ഞുതിർന്ന കേശഭാരം
പൂവരശിൻ തണൽപറ്റി
കവിതരചിക്കും മിഴികൾക്ക്
മിഴിവേകിയ ഉച്ചനേരം..
വെയിൽത്തുണ്ടുകൾ
കൊത്തിയിരിക്കും
ബകപ്പക്ഷീയാരുനീ
സംന്യാസിയാമോ..
കുഞ്ഞോളങ്ങളെ
കീറിമുറിച്ചുണുർന്നാടും
ഈ ചിത്രവഞ്ചികൾ
രചിക്കുവതെത്ര കവിതകൾ..
നിഴലില്ലാ തണുവിടങ്ങളിലെ
മേശക്കിരുപുറമിരുന്ന
ഹൃത്തുകൾ മോഹിച്ചു
കുടിപ്പത് തണ്ണീർ തണുവോ..
നടക്കാതെ വേഗമാർന്ന
ചവിട്ടടികൾ നമ്മെനടത്തിയ
നേരമതിൽ ഹൃത്തിൽ
വിരിഞ്ഞത് നിനവുകളോ..
പ്രഭുചുംബനച്ചേലുകൾ
അരുതെന്നോതിയത്
കാപട്യ സീമകയറിയ
ജീവിതപാഠങ്ങളോ.
........ശ്രീമോൾ മാരാരി .....
No comments:
Post a Comment