Sunday, May 28, 2017

തപസ്യ - സാഹിത്യ ശില്പശാല - കഥാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രചന


ജയകുമാർ കാലടി

നിഴലിൽ നിന്നു മകന്ന്

തസ്രാക്കിലേക്ക് പതിവിലും കൂടുതൽ ആളുകളെത്തി.ഇതിഹാസകാരന്റെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അബ്ദുൾ ഖാദർ പറഞ്ഞത് നമ്മുടെ അപ്പുക്കിളി മിനിഞ്ഞാന്ന് പറന്നു പോയി. ആദ്യമൊന്നമ്പരന്നു, എന്നും അപ്പുക്കിളി ഒരു നിഴലായി ഒപ്പമുണ്ടായിരുന്നു .എല്ലാവരോടും വല്യ ഗമയിൽ പറയുമായിരുന്നു തസ്രാക്കിൽ കൊത്തിവച്ചിരുന്ന തന്റെ ചിത്രത്തെപ്പറ്റി .തസ്രാക്കിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ ചൂളം വിളിപോലും അപ്പുക്കിളീന്നാണെന്ന്. ആ അപ്പുക്കിളിയാണ് യാത്ര പറഞ്ഞത് '

മടക്കയാത്രയൽ മനസ്സിലൊരു നൊമ്പരം അനുഭവപ്പെട്ടു. ഇനി അവശേഷിക്കുന്നത് മൈമുന മാത്രം  കാണണം. മൈമുനയോടൊപ്പം ഒരു ഫോട്ടോ '.. പിന്നെ മരുന്നു വാങ്ങാൻ എ ന്നെങ്കിലും...

പണിതീരാത്ത  വീട്ടമുറ്റത്തെ മരബെഞ്ചിലിരുന്ന് ചൂലുണ്ടാക്കുകയായിരുന്നു ഇതിഹാസ കഥാകാരന്റെ മൈമുന .കാലമേൽപ്പിച്ച ക്ഷതങ്ങൾ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. നീര് വന്ന് തടിച്ച കാലുകൾ ചൂണ്ടിക്കാട്ടി പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകളിറക്കി വച്ച് മൈമുന ഭൂതകാലത്തെക്കുറിച്ച് വാചാലയായി .കഥാകാരനെ ക്കുറിച്ച് പറയുമ്പോൾ  കണ്ണുകൾ കൂടുതൽ തിളങ്ങി


തസ്രാക്കിന്റെ നിഴലിൽ നിന്നു മകന്ന് മൈമുന
ആ പഴയ കൊലുന്ന് പെണ്ണായി....


No comments:

Post a Comment