ഉണ്ണികൃഷ്ണൻ കീച്ചേരി
ജപകോശങ്ങൾ
ദൈവവിളിയാൽ പിടഞ്ഞ
പാതിരാത്രിയിൽ
വെളുത്ത ചിറകുള്ള
പൂമ്പാറ്റകൾക്ക്
മധുനുകർന്ന് മത്തുപിടിച്ചു.
ദൈവവിളിയാൽ പിടഞ്ഞ
പാതിരാത്രിയിൽ
വെളുത്ത ചിറകുള്ള
പൂമ്പാറ്റകൾക്ക്
മധുനുകർന്ന് മത്തുപിടിച്ചു.
ജപകൂട്ടിൽ
ഉരുകിയൊലിച്ച
മെഴുകുതിരിക്കാലുകൾ
കാറ്റേറി വന്നകഴുകൻ
പിഴുതെടുത്ത്
പിശാചിന്റെ അരമനയിൽ
അലങ്കാരമാക്കി.
ഉരുകിയൊലിച്ച
മെഴുകുതിരിക്കാലുകൾ
കാറ്റേറി വന്നകഴുകൻ
പിഴുതെടുത്ത്
പിശാചിന്റെ അരമനയിൽ
അലങ്കാരമാക്കി.
ദൈവത്തെകാണാൻ
കൊതിച്ചെത്തിയ
മാലാഖയുടെ മനസ്സുപിഴുതെടുത്ത്
പ്രാർത്ഥനയിൽപൊതിഞ്ഞ്
ജപചരടുകൊണ്ട്
വായ് പൊതികെട്ടി
വീഞ്ഞു ഭരണിയിൽ
നിക്ഷേപിച്ചു .
കൊതിച്ചെത്തിയ
മാലാഖയുടെ മനസ്സുപിഴുതെടുത്ത്
പ്രാർത്ഥനയിൽപൊതിഞ്ഞ്
ജപചരടുകൊണ്ട്
വായ് പൊതികെട്ടി
വീഞ്ഞു ഭരണിയിൽ
നിക്ഷേപിച്ചു .
മിന്നാമിനുങ്ങുകൾ
വഴിതെളിച്ചതണുത്തവെട്ടത്തിൽ
ദൈവം
പതിയെ നടന്നു
നമ്രശിരസ് കനായി.
വഴിതെളിച്ചതണുത്തവെട്ടത്തിൽ
ദൈവം
പതിയെ നടന്നു
നമ്രശിരസ് കനായി.
No comments:
Post a Comment