തപസ്യ സാഹിത്യ ശില്പശാല കവിതാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രചന
പ്രാണന്റെ ആദ്യപിറവിയിൽ
ഉറവപ്പൊട്ടിയ വിശപ്പിന്
അമ്മിഞ്ഞപാലിന്റെ അറുതി.
വള൪ന്നപ്പോൾ കൂടെ വള൪ന്നതും
ഇണപിരിയാതെ കൂടെ നടന്ന
വയറ്റിലെ തീയായിരുന്നു വിശപ്പ്.
അണ്ഡകടാഹങ്ങളെ മുറിപ്പെടുത്തി
വിശപ്പിന്റെ ഒളിയിടങ്ങളിലുറങ്ങി
ഉണ്ടെഴുന്നേറ്റവന്റെ എച്ചിലുണ്ട്
വരണ്ട പുഞ്ചിരിയോടെ
ലോകത്തെ പ്രകാശമാ
നമാക്കുന്നവരുണ്ട്.
ഏതോ ഉൾപ്രേരണകൾക്ക് വിശന്നപ്പോൾ
കാമമായും ഹിംസയായും വിപ്ലവമായും
പ്രാണനിൽ കത്തിപ്പട൪ന്നതും വിശപ്പ്.
..............................................
പ്രാണന്റെ ആദ്യപിറവിയിൽ
ഉറവപ്പൊട്ടിയ വിശപ്പിന്
അമ്മിഞ്ഞപാലിന്റെ അറുതി.
വള൪ന്നപ്പോൾ കൂടെ വള൪ന്നതും
ഇണപിരിയാതെ കൂടെ നടന്ന
വയറ്റിലെ തീയായിരുന്നു വിശപ്പ്.
അണ്ഡകടാഹങ്ങളെ മുറിപ്പെടുത്തി
വിശപ്പിന്റെ ഒളിയിടങ്ങളിലുറങ്ങി
ഉണ്ടെഴുന്നേറ്റവന്റെ എച്ചിലുണ്ട്
വരണ്ട പുഞ്ചിരിയോടെ
ലോകത്തെ പ്രകാശമാ
നമാക്കുന്നവരുണ്ട്.
ഏതോ ഉൾപ്രേരണകൾക്ക് വിശന്നപ്പോൾ
കാമമായും ഹിംസയായും വിപ്ലവമായും
പ്രാണനിൽ കത്തിപ്പട൪ന്നതും വിശപ്പ്.
..............................................

No comments:
Post a Comment