Thursday, November 19, 2020

ദീപ്തി ഭരതൻ


പട്ടാളപ്പെട്ടിയിലെ കണ്ണീർ തുള്ളികൾ 

അപ്പാപ്പന്റെ വരവെന്നുമൊരാഘോഷമായിരുന്നു..

ഉറക്കം തൂങ്ങിയിരുന്ന വല്യപ്പൻതൊട്ട്എല്ലാരും പുതിയ മനുഷ്യരാകും ..

കറുമ്പി ക്കോഴിയിടുന്നമുട്ടകളെല്ലാംഅരിക്കലത്തിൽ ഒളിക്കും ....

അടുപ്പിനു മുകളിൽ  ഈർക്കിലിയിൽവെടിയിറച്ചി തൂങ്ങും.,

ഭൂമിയോളം പഴക്കമുള്ള പാറക്കെട്ടുകൾ നിറഞ്ഞകുന്നിൻചെരുവിലെ കുഞ്ഞു വീട് സന്തോഷത്താൽ തിളങ്ങും....

അപ്പാപ്പനെത്തുന്ന രാത്രി,

ആകാശത്തിലെ നക്ഷത്രങ്ങളെല്ലാംമുറ്റത്തു വന്നു മിന്നും ..

പൊട്ടിച്ചിരികൾക്കിടയിൽ,

അപ്പാപ്പന്റെപെട്ടി അകത്തളത്തിലെ വിശിഷ്ടാതിഥിആകും,

'തൊടരുത്,എന്ന താക്കീതിൽ കൈപലതവണ പിൻവലിക്കപ്പെട്ടു ..

ഒടുവിൽസ്നേഹ സമ്മാനങ്ങൾ അകത്തളത്തു നിരത്തും..

അപ്പാപ്പൻ തിരിച്ചുപോയാൽ ,

മെഴുകുതിരി പോലെ ഉരുകിത്തീരുന്ന വല്യമ്മച്ചിയുടെ കണ്ണുകൾ വീണ്ടും നിറയും.. അവരുടെ വരണ്ട മാറിൽ ഞാനുമെന്റെ കണ്ണീരൊളിപ്പിക്കും....

ഒടുവിലപ്പാപ്പനെത്തുമ്പോൾ ,

ആൾക്കൂട്ടത്തിനു നടുവിൽ,തേങ്ങലിനും  വിതുമ്പലിനുമിടയിൽവലിയ പെട്ടി ഞാൻ കണ്ടു...

സമ്മാനപ്പൊതികളായിരുന്നില്ല അതിൽ..

കണ്ണടച്ച് , ശാന്തമായുറങ്ങുന്ന അപ്പാപ്പൻ തന്നെയായിരുന്നു..

കാൽമുട്ടിൽശിരസ്സ് താഴ്ത്തി കരഞ്ഞപ്പോൾ ഉതിർന്നകണ്ണീർമണികൾപിന്നീടോർമ്മകളായി..

ചൂടും തണുപ്പും  തണലും പകർന്നുമരിച്ചവരുടെ ഓർമകൾ..

നാടുകാക്കുന്നോരുടെ ,ജീവത്യാഗത്തിൻ കണ്ണീരോർമ്മകൾ..

                                      - ദീപ്തി ഭരതൻ

No comments:

Post a Comment