കവിയുടെ കാൽപാടുകളിലൂടെ
കാവ്യകന്യകയെ പ്രണയിച്ചു കവിനടന്ന വഴികളുണ്ട്,
നീലമേലാപ്പുകെട്ടിയ ആകാശത്തിനു കീഴേ ....
കൊമ്പനാനകൾ നിരന്നു നിൽക്കുന്ന മലനിരകളുടെ ചാരുത നുകർന്ന്,
നേർത്ത മഞ്ഞിൻ മൂടുപടമണിഞ്ഞ പുലരികളിൽ,
നാടോടിപ്പാട്ടുപാടിയൊഴുകുന്ന ഭാരതപ്പുഴയോരത്തുകൂടി ....
നിലാവിന്റെ നനവു വറ്റാത്ത നിളാതീരത്തു വന്നു കവി മൗനത്തിലാഴും ..
സിന്ദൂരപ്പൊട്ടണിഞ്ഞ്
പൊൻവളക്കൈയ്യിൽ പൂത്താലമേന്തി,
അരികിലണയുന്ന കാവ്യകാമിനിക്കായി ..
വീണ്ടും ഭാരതപ്പുഴവക്കിലെ പഴയ ഊട്ടുപുരയിലെത്തും.
പുത്തുലഞ്ഞ കണിക്കൊന്നമരങ്ങൾക്കിടയിലൂടെ
നിശബ്ദനായി ......
- ദീപ്തി

No comments:
Post a Comment